Monday 24 November 2014


-യുഗം


ട്വിറ്റര്‍ നാദം ഉറക്കക്കിടക്കയില്‍ നിന്നെഴുന്നേല്‍പ്പിച്ചു. മുഖം പോലും കഴുകാതെ മുഖപുസ്തകം അഥവാ ഫേസ്ബുക്കിലേക്ക്. ‍ശേഷം പല്ലു തേക്കുന്ന ഫോട്ടോ ഫേസ്ബുക്കിലിട്ടു. ... ആയിരം ലൈക്കുകള്‍ കിട്ടിയല്ലോ! എന്നാശ്വസിച്ചു. കുളിച്ച് സ്മാര്‍ട്ടായി സ്മാര്‍ട്ട് ഫോണ്‍ എടുത്തപ്പോള്‍ വാട്ട്സ് ആപ്പ് മെസേജുകളുടെ പ്രളയം. പ്രഭാത ഭക്ഷണം ഉണ്ടാക്കിയില്ലല്ലോ എന്നോര്‍ത്ത് സങ്കടപ്പെട്ടപ്പോഴാണ് പിസയുടെ മധുരതരമായ ഓര്‍മ്മകള്‍ മനസ്സില്‍ വാട്ട്സ് ആപ്പ് ഇമേജായി എത്തിയത്. ഓര്‍ഡര്‍ കൊടുത്തു. അഞ്ച് നിമിഷ‍‍‍ങ്ങള്‍ക്കകം പ്രഭാതഭക്ഷണം കഴി‍‍ഞ്ഞു. അപ്പോഴാണ് പാരന്റ്സിന്റെ മുഖം മനസ്സില്‍ ഇ-മെയിലായി വന്നത്. അപ്പോള്‍ തന്നെ അ‍ച്ഛനും അമ്മയ്ക്കും ഇ-മെയിലായി സ്നേഹാന്വേഷണം അയച്ചു.
ഈ ഇന്റര്‍നെറ്റില്ലെങ്കില്‍ തുല‍ഞ്ഞു പോയേനെ മനുഷ്യ ജീവിതം.....


-രഹന കെ

   IX E

No comments:

Post a Comment