Monday 24 November 2014


എന്നും ഓര്‍ക്കേണ്ടത് മറക്കുമ്പോള്‍


ഇന്ന് റോഡില്‍ ആരോ മരിച്ചു കിടക്കുന്നുണ്ടായിരുന്നു. ഭിക്ഷക്കാരിയാണെന്ന് പിറുപിറുക്കുന്നത് കേട്ടു.
ഇറങ്ങി നോക്കണോ? വേണ്ട.
എന്നാലും നോക്കിയാല്‍ എനിക്കെന്ത് ന‍ഷ്ടം? ‍ഞാന്‍ ഇറങ്ങി നോക്കി. എവിടെയോ കണ്ട മുഖം. ‍ശരിക്ക് ഓര്‍മ്മ കിട്ടുന്നില്ല. ആരോടാ ‍ചോദിക്കുക?
ചോദിച്ചാലത് നാണക്കേടാകുമോ...? ചോദിക്കാതിരിക്കുന്നതാ നല്ലത്.
കാറില്‍ കയറി ഡ്രൈവിംഗ് തുട‍ര്‍ന്നു. എങ്കിലും അത് വിട്ടുമാറുന്നില്ല. കാറ് പോര്‍‍ച്ചില്‍ നിര്‍ത്തി. വീട്ടിലേക്ക് കയറിയതും വൈഫ് അനുപമ വന്നു. "ഡാര്‍ലിങ്ങ് ഇന്നെന്താ വൈകിയത്?
"വെരിടയേര്‍ഡ്. "വഴിയിലൊരു ആക്സിഡന്റ്, റോഡ് ബ്ലോക്കായിരുന്നു. അതുല്യ ഉറങ്ങിയോ?” ഞാന്‍ ചോദിച്ചു.
"യെസ് ”
ബെഡില്‍ കിടന്നപ്പോളാണ് വീണ്ടും ചിന്ത പിടികൂടിയത്. ചിന്ത അകറ്റാന്‍ നെറ്റെടുത്തു. നെറ്റില്‍ നോക്കിയപ്പോള്‍ ഭിക്ഷക്കാരിയുടെ ഫോട്ടോ. അമ്മ എന്ന അടിക്കുറിപ്പ്. ഇതാരുടെ അമ്മയായിരിക്കും? ശരത്തിന്റെയായിരിക്കുമോ? അവനല്ലെ എന്റെ ബെസ്റ്റ് ഫ്രണ്ട്. ബട്ട് അവന്റെ മമ്മ കഴി‍‍ഞ്ഞവര്‍ഷം മരി‍ച്ചില്ലെ!. ജീവന്‍, ഭഗത്, അഭിഷേക് അല്ല. അക്കൗണ്ടിന്റെ പേര് നോക്കിയാല്‍ മതിയല്ലോ. പേര് നോക്കി. അര്‍ജുന്‍.... ഫോട്ടോ നോക്കി. മരവിപ്പ് എന്നെ പിടികൂടിയോ. അതെന്റെ അക്കൗണ്ടല്ലേ?!......


 ‍- ഷാനിജ എം കെ
        VIII

No comments:

Post a Comment